Saturday, 20 July 2019

         ആത്മനൊമ്പരം

ആനന്ദമേറിയ എൻ ജീവിതവീഥിയിൽ

ഒരുനാൾ കാർമേഘമിരുണ്ടുകൂടി

അശ്രുബിന്ദുക്കൾ മഴത്തുള്ളിപോൽ പൊഴിയവെ

ഹൃദയമാം എൻ അമ്മ ഓർമ്മയായി .

കൂരിരുട്ടിൻറെ ക്രൂരക്കരങ്ങളിലൊറ്റക്കിരുന്നു

ഞാൻ തേങ്ങവേ ആരോരുമില്ലാത്തൊരനാഥയാം

പെൺകിടാവെന്ന്‌ഞാൻ ഓർത്തുപോയി എന്നിലെൻ

ആത്മനൊമ്പരം കണ്ണീരായി പെയ്യവേ

ദുഃസ്വപ്നമെന്നു  ഞാൻ മനസ്സിലാക്കി

കെട്ടിപ്പിടിച്ചുപ്പുണർന്നുവെൻ അമ്മയെ ആനേരം

ഞാൻ ഓർത്തുയെൻ  ബാല്യകാലം

താരാട്ടുപാട്ടിന്റെ ഈരടിശീലയിൽ താനേ

മയങ്ങുന്നവേളകൾ  ഞാൻ ആ  രാത്രിതൻ

കൂരിരുട്ടിൽ ഒരുനേരമോർത്തുപോയി

എന്തിനെന്നുണ്ണി കരയുന്നുവെന്നചോദ്യമുയർന്നതും

എൻ കണ്ണിലെ കണ്ണുനീർകണ്ടെന്നമ്മ മാറോടുചേർത്തണച്ചു.